Thursday, 15 March 2012

കാത്തിരിപ്പ്‌

ഊര്‍മ്മിള വാലിട്ട്‌ കണ്ണെഴുതി.....................
മഴികളില്‍ കാത്തിരിപ്പിന്റെ തിളക്കം വര്‍ദ്ധിച്ചു. മേശപ്പുറത്ത്‌ വെച്ചിരുന്ന കണ്ണാടിയില്‍ അവള്‍ അമ്മയെ കണ്ടു. അമ്മയുടെ മുഖം ആല്‍ബങ്ങളില്‍ മാത്രം കണ്ടുശീലിച്ച അവള്‍ക്ക്‌ ബന്ധങ്ങളോട്‌ സര്‍വ്വാധിപത്യപുച്ഛം അനുഭവപ്പെട്ടു. അച്ഛനുമമ്മയ്‌ക്കും ചേച്ചിയോടായിരുന്നു കൂടുതല്‍ ഇഷ്ടം. അവളുടെ ഓരോ പിറന്നാളും അച്ഛന്‍ ആഘോഷത്തോടെ കൊണ്ടാടുന്നതും അമ്മ അതെല്ലാം ഓര്‍മ്മകളാക്കി സൂക്ഷിക്കുന്നതും ഊര്‍മ്മിളയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നതായി അവളുടെ ഓര്‍മ്മകള്‍ രേഖപ്പെടുത്തി. അമ്മ അച്ഛനില്‍ നിന്നും ചേച്ചിയില്‍ നിന്നും അകന്നപ്പോള്‍ തന്റെ കുഞ്ഞുമനസ്സ്‌ സന്തോഷിച്ചിരുന്നു. എങ്കിലും ചേച്ചിയോട്‌ അകാരണമായ ഒരു വെറുപ്പ്‌ പിടികൂടിയിരുന്നതായി അവള്‍ക്ക്‌ തോന്നി. ആല്‍ബങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ക്കിടയില്‍ ബാല്യം തെരയുന്ന അസ്വസ്ഥതയില്‍ നിന്ന്‌ അച്ഛനെ ചേച്ചിയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ആഗ്രഹിച്ചിരുന്ന നാളുകളിലേക്ക്‌ ഊര്‍മ്മിള മടങ്ങിപ്പോയി. അച്ഛന്‍ ചേച്ചിയെ കുളിപ്പിക്കുന്നതും പൊട്ട്‌ തൊടീക്കുന്നതുമെല്ലാം ആല്‍ബത്തില്‍ ഉപ്പിട്ട്‌ സൂക്ഷിച്ചിട്ടുള്ളതായി അനുഭവപ്പെട്ട്‌ വായില്‍ ക്രമാധീതമായി ഉമിനീര്‍ അവള്‍ ഊറ്റിക്കുടിച്ചു. അമ്മയുടെ മരണശേഷം തന്നിലെ കുട്ടി വളരും തോറും അച്ഛന്റെ സ്‌നേഹവും വളര്‍ന്ന്‌ വന്നത്‌ ഊര്‍മ്മിള അറിഞ്ഞു.
ഊര്‍മ്മിള കണ്ണാടിയില്‍ നോക്കി മുടി ചീകാന്‍ തുടങ്ങി..............
നിശാശലഭത്തിന്റെ ചിറക്‌ പോലെ മുടി തിളങ്ങുന്നതായി അവള്‍ക്ക്‌ തോന്നി. കണ്ണുകളില്‍ അപാരമായ ഊര്‍ജം തെളിഞ്ഞ്‌ കണ്ടു. അമ്മയുടെ നിറഞ്ഞചിരി ചുണ്ടുകളില്‍ പടര്‍ന്നുകയറുന്നത്‌ ഊര്‍മ്മിള അറിഞ്ഞു. തന്റെ ശരീരവും പ്രതിബിംബവും ഒന്നായി തീര്‍ന്ന്‌ ഉമാമഹേശ്വരി എന്ന തന്റെ അമ്മ പുനര്‍ജനിക്കുന്നത്‌ അവള്‍ അറിഞ്ഞു. ആദ്യമായി താനൊരു പെണ്ണായത്‌ പോലെ അവള്‍ക്കപ്പോള്‍ അനുഭവപ്പെട്ടു. ഋതുമതിയായ ചെമ്പരത്തിയോട്‌ അവള്‍ക്ക്‌ പ്രണയം തോന്നി. പെരുവിരലിന്റെ തുമ്പ്‌ ഭൂമിയെ അമര്‍ത്തി ചുംബിച്ചു. ഊര്‍മ്മിളയുടെ ശരീരം ചെറുതായൊന്ന്‌ തരിച്ചു. അവള്‍ ആലില പോലെ വിറച്ചു. ആകാശത്ത്‌ നിന്നും വൈദ്യുതകണങ്ങള്‍ ഭൂമിയിലേക്ക്‌ പുറപ്പെട്ടു. ഇടിവെട്ടി മഴപെയ്‌തു. എങ്ങും ഇരുട്ട്‌. അന്ധകാരം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നു. ഊര്‍മ്മിളയപ്പോള്‍ മഹേശ്വരന്‍ എന്ന തന്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ കണ്‍മഷി പടരുകയും കണ്ണീര്‍ ചാലിടുകയും ചെയ്‌തു. ഇരുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ ഒരു മെഴുകുതിരി എടുത്ത്‌ കത്തിച്ചു. മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തില്‍ അവളുടെ പ്രതിബിംബം പ്രകാശിച്ചു. കവിളില്‍ ബാക്കിയായ നനവ്‌ തൂവാലകൊണ്ട്‌ തൂത്ത്‌ തുടച്ച്‌ വൃത്തിയാക്കി. പൗഡറിന്റെ നൈര്‍മല്ല്യം അവളുടെ രോമങ്ങളെ മാര്‍ദ്ദവമാക്കി. അവളുടെ മുഖം വൈദ്യുതവിളക്ക്‌ പോലെ തെളിഞ്ഞ്‌ കത്തി. തന്റെ ഭംഗി ആവോളം ആസ്വദിച്ചശേഷം ഊര്‍മ്മിള മേശപ്പുറത്ത്‌ നിന്നും ഒരു പുസ്‌തകം എടുത്തു. മെഴുകുതിരി വലത്‌ കയ്യിലും പുസ്‌തകം ഇടതുകയ്യിലും പിടിച്ചുകൊണ്ട്‌ അവള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ഊര്‍മ്മിള കോണികയറാന്‍ തുടങ്ങിയപ്പോള്‍ മെഴുകുതിരിയെ അണച്ച്‌ കൊണ്ട്‌ വൈദ്യുതവിളക്കുകള്‍ പ്രകാശിച്ചു.അവള്‍ ബാല്‍ക്കണിയില്‍ ഇരിപ്പുറപ്പിച്ചു. വായിക്കാനെടുത്ത പുസ്‌തകത്തിലൂടെ കണ്ണുകള്‍ അലസമായി സഞ്ചരിച്ചു. ആകാശത്ത്‌ നിന്നും നക്ഷത്രങ്ങള്‍ താഴെ വരാത്തത്‌ അവളെ മൂകയാക്കി. അച്ഛന്റെ കാറ്‌ പോര്‍ട്ടിക്കോയിലേക്ക്‌ ഇരമ്പിക്കയറി. ആടിയാടി കൊണ്ട്‌ അകത്തേക്ക്‌ കയറിയ കോലത്തെ താങ്ങിപിടിച്ച്‌്‌ കൊണ്ട്‌ പോകുന്ന ചേച്ചിയെ ഊര്‍മ്മിള ദൈവത്തെ പോലെ ഒരു ഹൈ ആങ്കിള്‍ ഷോട്ടില്‍ നോക്കി നിന്നു. തന്റെ നില്‍പ്പിനെ തിരക്കഥാരൂപത്തിലാക്കി വായിക്കാന്‍ പഠിപ്പിച്ച അരുണിനെ അവള്‍ക്കപ്പോള്‍ ഓര്‍മ്മ വന്നു. തിരക്കഥയെ ഷൂട്ടിങ്ങ്‌ സ്‌ക്രിപ്‌റ്റാക്കി മാറ്റുമ്പോള്‍ ഷോട്ട്‌ ഡിവൈഡ്‌ ചെയ്യാന്‍ പഠിപ്പിച്ചത്‌ അരുണാണ്‌. ഏതാനം മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു ചലചിത്രപഠനക്യാമ്പില്‍ വെച്ച്‌ അരുണിനെ പരിചയപ്പെടുമ്പോള്‍ തമ്മില്‍ ഇത്രവേഗം അടുക്കുമെന്ന്‌ ഊര്‍മ്മിള സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്നലെ, അവനുമൊന്നിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അവന്റെ കൈകള്‍ അടിവയറിനെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ഊര്‍മ്മിള എഴുന്നേറ്റ്‌ പോയില്ല. അച്ഛന്റെ വിരലുകള്‍ ചലിക്കാന്‍ തുടങ്ങുമ്പോള്‍ എഴുന്നേറ്റ്‌ പോയി ബാല്‍ക്കണിയില്‍ കിടക്കാറുള്ളത്‌ പോലെ അരുണിന്റെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവളുടെ മനസ്സ്‌ വെമ്പിയെങ്കിലും ശരീരം സമ്മതിച്ചില്ല. അല്ല, ഞാന്‍ വെറും ശരീരം മാത്രമല്ല. അവളുടെ ചുണ്ടുകള്‍ പുലമ്പിക്കൊണ്ടിരുന്ന വാക്കുകള്‍ക്ക്‌ കുറിയേടത്തെ കാറ്റിന്റെ ചൂടുണ്ടായിരുന്നു.
അരുണിനെ കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ഊര്‍മ്മിളയുടെ ശരീരം വാകമരം പോലെ പൂത്തുലഞ്ഞു. കാറ്റില്‍ കാച്ചിയ എണ്ണയുടെയും താളിയുടെയും നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. കാമത്തിന്റെ ഉന്മാദലഹരി ഊര്‍മ്മിളയുടെ നയനങ്ങളില്‍ കത്തിപടരാന്‍ തുടങ്ങി. മകളില്‍ അവളുടെ അമ്മയെ കാണുന്നവന്‌ വഴങ്ങി കൊടുക്കാന്‍ ഊര്‍മ്മിള തീരുമാനിച്ചു. കുടിച്ച്‌ ബോധം കെട്ട്‌ കിടന്ന്‌ ഞെരങ്ങുന്ന അച്ഛനെ ഊര്‍മ്മിള സൂക്ഷിച്ച്‌ നോക്കി.മദ്യത്തിന്റെ ഒരുപാട മാത്രമേ അയാളില്‍ അവശേഷിച്ചിരുന്നുള്ളു, ബോധംപോയി എന്ന്‌ തനിക്ക്‌ വെറുതെ തോന്നിയതാണെന്ന്‌ വിളക്കുകള്‍ തെളിച്ചപ്പോഴാണ്‌ ഊര്‍മ്മിളയ്‌ക്ക്‌ മനസ്സിലായത്‌. മുറിയില്‍ പരന്ന മഞ്ഞ വെളിച്ചം മണിയറയുടെ അന്തരീക്ഷം സൃഷ്ടിച്ചു. മഹേശ്വരന്റെ കഷണ്ടി കയറിയ തലയുടെ സ്ഥാനത്ത്‌ അരുണിന്റെ എണ്ണമയമുള്ള മുടിയും മനോഹരമായ മുടിയും പ്രത്യക്ഷപ്പെട്ടു. വെളിച്ചം നഷ്ടപ്പെട്ട കണ്ണുകള്‍ പെട്ടന്ന്‌ പ്രകാശിക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി. കരുത്തുറ്റ കൈകള്‍ തന്നെ തലോടുന്നത്‌ പോലെ അനുഭവപ്പെട്ട്‌ അവളുടെ ശരീരം ലോലമായി. ഊര്‍മ്മിള അച്ഛന്റെ മാറില്‍ അപ്പൂപ്പന്‍താടി പോലെ പറ്റിപിടിച്ചു. കാറ്റുപോലെ അയാളുടെ ശരീരത്തെ തഴുകി കൊണ്ട്‌ അവള്‍ കടന്ന്‌ പോയി. രോമകൂപങ്ങള്‍ക്ക്‌ തീപിടിപ്പിക്കുന്ന മാന്ത്രികത ഉറങ്ങുന്ന അവളുടെ വിരലുകള്‍ അയാളിലെ മദ്യത്തെ ചോര്‍ത്തി കളഞ്ഞു. അയാളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ തിളങ്ങി. ഊര്‍മിള സ്‌നേഹത്തോടെ മഹേശ്വരന്റെ കവിളില്‍ തലോടി. തുടര്‍ന്ന്‌ ഇടതു വശത്തേക്ക്‌ ചെരിഞ്ഞ്‌ അവള്‍ കയ്യെത്തിച്ചു. കട്ടിലിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന മേശപ്പുറത്ത്‌ തളികയില്‍ ആപ്പിളുകള്‍ക്ക്‌ മുകളില്‍ വെച്ചിരുന്ന കത്തി കയ്യിലെടുത്ത്‌ അവള്‍ മൂര്‍ച്ച നോക്കി.
മാന്തളിന്റെ തോല്‌ ഉരിയുന്നത്‌ പോലെ കത്തികൊണ്ട്‌്‌ അയാളുടെ അരക്കെട്ടില്‍ അവള്‍ മാംസദാഹം തീര്‍ത്തു. തോല്‌ വേര്‍പ്പെട്ട മാന്തളിന്റെ പച്ചമാംസം പോലെ അയാളുടെ ലിംഗം ചോരവാര്‍ത്ത്‌ കൊണ്ട്‌ നിന്നു. ചോരകഴുകി കളഞ്ഞ്‌ കുട്ടയിലേക്കിട്ട്‌, അടുക്കളയില്‍ കൊണ്ടുപോയി ഉപ്പും മുളകും ചേര്‍ത്ത്‌ മണ്‍കലത്തിലിട്ട്‌ വേവിച്ച്‌ കൂട്ടാന്‍ അവളുടെ രസമുകുളങ്ങള്‍ക്ക്‌ കൊതി തോന്നി. ഇറച്ചി തിന്ന്‌ വിശപ്പടക്കി ചോരകുടിച്ച്‌ തൃപ്‌തിയടയുന്ന കുറുക്കന്‍നാവ്‌ പുറത്തേക്ക്‌ നീട്ടി ഊര്‍മ്മിള മുഖത്തേക്ക്‌ തെറിച്ച ചുടുചോര നക്കിയെടുത്തു. ചോരത്തുള്ളികളില്‍ കാലുകള്‍ ഉറപ്പിച്ച്‌ കൊണ്ട്‌ അധികാരഭാവത്തില്‍ ഊര്‍മ്മിള കോണിപ്പടികളിറങ്ങി. മുറിയിലേക്ക്‌ നടന്ന വഴിയത്രയും ചോരപ്പാട്‌ കൊണ്ട്‌ കാല്‍പാദം അടയാളപ്പെടുത്തി. ഇറ്റിവീണ ചുവന്ന മഞ്ഞുതുള്ളികള്‍ പെറുക്കിയെടുത്ത്‌ അവള്‍ കണ്ണാടിയില്‍ ഞാന്‍ വെറും ശരീരം മാത്രമല്ലെന്ന്‌ എഴുതി വെച്ചു. കണ്ണാടിയില്‍ നിന്നും സുഗന്ധം പരന്നു.
മുട്ടുസൂചി ചൂണ്ടുവിരലിന്റെ കന്യാചര്‍മ്മത്തെ പ്രണയപൂര്‍വ്വം തഴുകിമാറ്റി. പ്രണയത്തിന്റെ കടുംവര്‍ണ്ണത്തില്‍ ഊര്‍മ്മിള കണ്ണാടിയില്‍ ശപഥവാക്യം കുറിച്ചിട്ടു. ഉമാമഹേശ്വരി തന്നില്‍ ജന്മമെടുക്കുന്നത്‌ അവള്‍ അറിഞ്ഞു. മേശവലിപ്പില്‍ നിന്നും അവള്‍ കുറിയേടത്ത്‌ താത്രിയുടെ ജീവചരിത്രം എടുത്ത്‌ വായിക്കാന്‍ തുടങ്ങി.
കണ്ണാടിയില്‍ പതിച്ച്‌ വെച്ചിരുന്ന സ്റ്റിക്കര്‍ പൊട്ടെടുത്ത്‌ കുത്തി ഊര്‍മ്മിള ചന്തം നോക്കി. കയ്യില്‍ കറിക്കത്തിയും വാലിട്ടെഴുതിയ കണ്ണില്‍ കാമവുമൊളിപ്പിച്ച്‌ ഊര്‍മ്മിള കണ്ണാടിയ്‌ക്ക്‌ മുമ്പില്‍ അച്ഛനെ കാത്തിരുന്നു.

Friday, 20 January 2012

മഴ



പ്രണയത്തിന്റെ   ഭിക്ഷാപാത്രം
ഞാന്‍ നിനക്ക് നേരെ നീട്ടിയപ്പോള്‍
നീ തന്ന അവഗണയുടെ ചില്ലറത്തുട്ട്
എന്റെ ശവകുടീരത്തില്‍
മറവ് ചെയ്യാന്‍ ഒസ്യത്ത്
എഴുതി വെച്ചിട്ടുണ്ട്.
തെണ്ടികളുടെ മരണം
ശവക്കുഴിപോലുമില്ലാത്തവരാണെന്ന
തിരിച്ചറിവാണ് നല്‍കുന്നത്
ഞാന്‍ യാത്രയാകുമ്പോള്‍
നീ കരയരുത്.
മണ്ണില്‍ മഴത്തുള്ളികള്‍
പതിക്കുമ്പോള്‍ എനിക്ക് വേദനിക്കും,
മഴ നിന്റെ കണ്ണീരാണെന്ന്
മരിച്ചെങ്കിലും എനിക്ക് അറിയാം.

Tuesday, 17 January 2012

തെരുവ് നായയും അല്‍സേഷ്യന്‍ പട്ടിയും

ബാദുഷ സുന്ദരനായ തെരുവ് നായയാണ്. മറ്റെല്ലാ തെരുവ് നായക്കളുടെയും പോലെ ചില്ലറ അലവലാതിത്തരമൊക്കെ കയ്യിലുള്ളവനാണ് ബാദുഷയും. തടിച്ച് വളഞ്ഞ വാലും കൂര്‍ത്ത പല്ലുകളും ചുവന്ന് കലങ്ങിയ കണ്ണുകളും അവനിലെ സൗന്ദര്യത്തെ ജ്വലിപ്പിച്ചു നിറുത്തി. നഗരത്തിലെ പണച്ചാക്കുകള്‍ മാത്രം താമസിക്കുന്ന മോഡേണ്‍ വില്ലയുടെ കിഴക്കുള്ള ചേരിയിലാണ് ബാദുഷയുടെ താമസം. തെരുവ് നായക്കളുടെയും തെണ്ടികളുടെയും ഹൗസിങ്ങ് കോളനിയായ ആ ചേരിയിലെ കിരീടം വെക്കാത്ത രാജാവാണ് നമ്മുടെ കഥാനായകനായ ബാദുഷ. അവനെ നോക്കി കടക്കണ്ണെറിയാത്ത കൊടിച്ചി പട്ടികള്‍ ചേരിയില്‍കുറവാണ്. കണ്ണടിച്ച് കാണിക്കുന്നവരെ ഒരിക്കലും ബാദുഷ നിരാശരാക്കാറില്ല. അവന്‍ അവിടുത്തെ ഒരുവിത്തുകാളയാണെന്നത് പരസ്യമായ  ഒരു രഹസ്യമാണ് കേട്ടോ
ബാദുഷ പതിവായി കിടക്കാറുള്ളത് കള്ളന്‍ കുമാരന്റെ ഇറയത്താണ്. കുമാരന്റെ വീടിന് തൊട്ടുമുന്‍പിലാണ് ലോട്ടറി ഗോപാലന്റെ വീട്. പകല് മുഴുവന്‍ ലോട്ടറി വില്‍ക്കുകയും, രാത്രി തെരഞ്ഞെടുത്ത വീടുകളില്‍ കള്ളന്‍ കുമാരനൊപ്പം കവര്‍ച്ച നടത്തുന്നതുമാണ് ഗോപാലന്റെ തൊഴില്‍. ഗോപാലന്റെ ഇറയത്താണ് ചേരിയിലെ പട്ടി റാണി ശാന്തയുടെ കിടപ്പ്. ശാന്തയുടെ ചന്തിയില്‍ നോട്ടമിടാത്ത നായിന്റെ മക്കള്‍ ചേരിയില്‍ ഇല്ലെന്ന് പറയാം. അവളുടെ തുടുത്ത് വളഞ്ഞ രോമാവൃതമായ വാലില്‍ ചുംബിക്കാന്‍ പല പുരുഷകേസരികളും ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട് എന്നതാണ് ചരിത്രം. ചേരിയിലെ സകല നായിന്റെ മക്കളുടെയും ഉറക്കം കെടുത്തുന്ന ശാന്തയുടെ ഉറക്കം സ്ഥിരമായി കെടുത്താനുള്ള യോഗം ബാദുഷയ്ക്ക് മാത്രമേ ഉണ്ടായിട്ടുള്ളു.
കന്നി മാസം ആയതുകൊണ്ട് ശാന്തയോടൊപ്പം ഒന്ന് കിടക്കണം എന്നു കരുതി നേരത്തെ ചേരിയിലേക്ക് വെച്ച് പിടിച്ചതാണ് ബാദുഷ. മോഡേണ്‍ വില്ലയുടെ പരിസരത്ത് നല്ല എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടുമെന്ന് കണാരന്‍ നായ പറഞ്ഞത് കൊണ്ട് പോയതാണ്. അവന്‍ പറഞ്ഞത് ശരിയായിരുന്നു. നല്ല മുഴുത്ത എല്ലിന്‍ കഷ്ണങ്ങള്‍ വയറ് നിറച്ച് കഴിക്കാന്‍ പറ്റി. എല്ലില്‍ പറ്റിപിടിച്ച ഇറച്ചിയുടെ സ്വാദ് നാവില്‍ നിന്നും വിട്ട് പോയിട്ടില്ല എന്നത് ബാദുഷയെ ഉന്മേഷവാനാക്കി. നല്ല ഭക്ഷണം നല്‍കിയ ഉത്തേജനം ശാന്തയുടെ ദേഹത്ത് തീര്‍ക്കാന്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് പോകുമ്പോളാണ് അവന്‍ മാളൂട്ടിയെ കാണുന്നത്. ശരീരം മുഴുവന്‍ ചെമ്പന്‍ രോമങ്ങളുള്ള അല്‍സേഷ്യന്‍ പട്ടിയുടെ നയനങ്ങള്‍ തെരുവ് നായയെ വലിച്ചടുപ്പിച്ചു. സായാഹ്നത്തിലെ സൂര്യവെളിച്ചം അവളുടെ രോമങ്ങളില്‍ തട്ടി പ്രതിഫലിച്ചു. ബാദുഷ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവന്റെ നോട്ടം അവള്‍ക്ക് പിടിക്കാഞ്ഞിട്ടോ എന്തോ, അവള്‍ പെട്ടന്ന് തല വെട്ടിച്ചു. സരസ്വതി നിലയത്തിലെ കൊച്ചമ്മയുടെ പെറ്റായ തന്നെ ഒരു തെരുവ് നായ നോക്കുന്നതിലെ വൈരുദ്ധ്യം അവളെ ശുണ്ഠി പിടിപ്പിച്ചിരിക്കണം. യജമാനത്തിയുടെ മടിയില്‍ നിന്നും ചാടിയിറങ്ങി മൂരി നിവര്‍ത്തിയ മാളൂട്ടി ബാദുഷയെ നോക്കി കുരച്ചു. ഗൈറ്റിന്റെ അഴികള്‍ക്കിടയിലൂടെ മാളൂട്ടിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരുന്ന ബാദുഷ ആ കുര കേട്ട് ഞെട്ടി തരിച്ചു. ആദ്യമായിട്ടാണ് ഒരു പട്ടീടെമോള്‍ തന്നെ നോക്കി കുരക്കുന്നതെന്ന് അവന്‍ ഓര്‍ത്തു. തന്നെ ഗൗനിക്കാതെ അകത്തേക്ക് പോയ മാളൂട്ടിയെ നോക്കി ഗൈറ്റിന് വെളിയില്‍ നിന്ന് ബാദുഷ ഒരു പ്രണയഗാനം ആലപിച്ചു, ബൗ......ബൗ...........ബൗ....................
                                          *******
ഇന്ന് നേരത്തെ എത്താം എന്ന് പറഞ്ഞ് പോയ ബാദുഷയെ കാണാഞ്ഞ് ശാന്തയാകെ അസ്വസ്ഥയായി. വാലും പൊക്കി പിടിച്ച് അവള്‍ തെക്ക് വടക്ക് നടന്നു. സമയം ഒച്ചിനെ പോലെ ഇഴയുന്നതായി അവള്‍ക്ക് തോന്നി. രാത്രിയുടെ ഏതോ യാമത്തില്‍ ഏറ് കൊണ്ട കിഴവന്‍ നായയെ പോലെ തല താഴ്ത്തി കൊണ്ട് ബാദുഷ എത്തി. ശാന്ത അവനെ നോക്കി പ്രേമപരവശയായി വാലാട്ടി. നിലാവെളിച്ചത്തില്‍ അവളുടെ വാല് സ്വര്‍ണ്ണം പോലെ തിളങ്ങി. അവള്‍ അവനെ നോക്കി മധുരമായൊന്ന് കുരച്ചു. അവന്‍ അവളെ കണ്ടില്ലെന്ന് നടിച്ചു. അവളുടെ മധുരഗീതം കേള്‍ക്കാന്‍ നില്‍ക്കാതെ ബാദുഷ കുമാരന്റെ ഇറയത്ത് ചുരുണ്ട് കൂടി. ചന്ദ്രനെ കാര്‍മേഘം വന്ന് മൂടി. നിലാവ് അസ്തമിച്ചപ്പോള്‍ ആകാശം കരയാന്‍ തുടങ്ങി. ചാഞ്ഞ് പതിക്കുന്ന രാത്രി മഴയെ നോക്കി ശാന്ത ഓരിയിട്ടു.

  *******
കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ബാദുഷയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ രാത്രിമഴയുടെ പാട്ട് ഏറ്റുപാടി, ബൗ.........ബൗ..............ബൗ................. ആകാശത്ത് നിന്നും ഉതിര്‍ന്ന് വീഴുന്ന ഓരോ മഴത്തുള്ളിയിലും അവന്‍ മാളൂട്ടിയുടെ മുഖം കണ്ടു. ശാന്തയുടെ ചന്തിയേക്കാള്‍ ഭംഗിയുള്ള ചന്തിയില്‍ ഒരു മുത്തം കൊടുക്കാന്‍ അവന്‍ ആഗ്രഹിച്ചു. തെരുവ് നായയുടെ സ്വപ്നങ്ങളങ്ങനെ അതിരുകളില്ലാതെ സഞ്ചരിച്ചു. നേരം വെളുക്കുന്നതിന് മുന്നെ ബാദുഷ ചേരി വിട്ടിറങ്ങി. അവന്റെ മനസ്സ് മുഴുവന്‍ മാളൂട്ടിയായിരുന്നു. അപ്പോഴും ചാറിക്കൊണ്ടിരിക്കുന്ന മഴ ബാദുഷയുടെ ചെവിയില്‍ ഒരു പ്രണയഗാനം ആലപിച്ചു. മഴപ്പാട്ട് അവനിലെ കാമുകനെ ഉണര്‍ത്തി. അവന്‍ പതിയെ സരസ്വതി നിലയം ലക്ഷ്യമാക്കി നടന്നു.
ബാദുഷയുടെ ചുണ്ടില്‍ ഒരു ഗസലിന്റെ ഈരടി തത്തി കളിച്ചു, ബൗ..........ബൗ...........ബൗ...............ബൗ........
അവന്റെ പാട്ട് കാറ്റ് കൊണ്ട് പോയി മാളൂട്ടിയുടെ കാതില്‍ ഈണത്തോടെ പാടി കേള്‍പ്പിച്ചു. അവന്‍ സരസ്വതി നിലയത്തിന്റെ മുമ്പില്‍ നിന്ന് പ്രണയഗാനം ആലപിച്ച് കൊണ്ടിരുന്നു. മഴക്കൊപ്പം ബാദുഷയുടെ ഗസലിന്റെ താളവും പെയ്‌തൊഴിഞ്ഞു. അന്തരീക്ഷത്തില്‍ നിശബ്ദത തളം കെട്ടി. നിരാശനായി ബാദുഷ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. സങ്കടം കവിളിലൂടെ ഒലിച്ചിറങ്ങി. നടക്കുന്നതിനിടയില്‍ അവന്‍ ഒരിക്കല്‍ കൂടി ഓരിയിട്ടു. ഇത്തവണ അവന്റെ ഗസലിനൊപ്പം മാളൂട്ടിയും പാടി, ബൗ.........ബൗ.......ബൗ........ബൗ......... ബാദുഷ സര്‍വ്വശക്തിയുമെടുത്ത് തിരിഞ്ഞോടി. അവന്‍ സരസ്വതി നിലയത്തിന്റെ മതിലെടുത്ത് ചാടി.
*****
ബാദുഷ മാളൂട്ടിയുടെ കണ്ണുകളില്‍ നോക്കി. കന്നി മാസത്തില്‍ കൊടിച്ചി പട്ടികളുടെ കണ്ണില്‍ കാണാറുള്ള കാമമല്ല മറ്റെന്തോ ആണ് അവളുടെ കണ്ണുകളിലെന്ന് അവന് തോന്നി. അവളുടെ മിഴികളില്‍ തീവ്രതയോടെ തിളങ്ങുന്ന ഈ വികാരത്തെയാണോ പ്രണയം എന്ന് വിളിക്കുക, അവന് അറിയില്ലായിരുന്നു. പക്ഷെ, ആദ്യമായി അവളെ ദൂരെ നിന്ന് കണ്ടപ്പോഴും നയനങ്ങളില്‍ തിളങ്ങിയത് ഈയൊരു വികാരം തന്നെയാണെന്ന് അവനുറപ്പുണ്ട്. മാളൂട്ടി പതിയെ തന്റെ വാലാട്ടി, അവള്‍ വാലു കൊണ്ട് അവനെ തലോടി. അവന്‍ അവളുടെ പൃഷ്ഠത്തില്‍ തുരുതുരാ ചുംബിച്ചു. മഴ വീണ്ടും ചാറാന്‍ തുടങ്ങി.സൂര്യനുദിച്ചിട്ടും ബാദുഷയും മാളൂട്ടിയും ഉണര്‍ന്നില്ല. പരസ്പരം അറിഞ്ഞതിലുള്ള ആനന്ദം അവരെ എഴുന്നേല്‍ക്കാന്‍ അനുവദിച്ചില്ല. ഇന്നലെ പെയ്ത മഴയുടെ തണുപ്പ് വിട്ടുമാറാത്തത് കൊണ്ട് അവള്‍ അവനോട് ചേര്‍ന്ന് കിടന്ന് മുരണ്ടു.

നേരം വെളുത്തപ്പോള്‍ ഹസ്‌ബെന്റിനുള്ള ബെഡ്‌കോഫി പോലും കൊടുക്കാതെ മാളൂട്ടിക്കുള്ള പാലുമായെത്തിയ സരസ്വതിയമ്മ മാളൂട്ടിയുടെ കൂടെ ഒരു തെരുവ് നായ കിടക്കുന്നത് കണ്ട് ഞെട്ടിത്തെറിച്ചു. തന്റെ മാളു ഒരു തെരുവ് നായക്കൊപ്പം കിടക്കുന്നത് കണ്ട അവര്‍ക്ക് കലി കയറി. കയ്യില്‍ കിട്ടിയ മുട്ടന്‍ വടി കൊണ്ട് അവര്‍ ബാദുഷയെ പൊതിരെ തല്ലി. ഞെട്ടിയുണര്‍ന്ന അവന്‍ മോങ്ങിക്കൊണ്ട് ഓടി. ബാദുഷയുടെ മോങ്ങലും സരസ്വതിയമ്മയുടെ ശകാരവും കേട്ടുണര്‍ന്ന മാളൂട്ടി പരിഭ്രമിച്ച് കൊണ്ട് ചുറ്റും നോക്കി. അവള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ബാദുഷയുടെ മോങ്ങല്‍ ഒരു മുഴക്കത്തോടെ കുറേ നേരം കാതില്‍ തങ്ങി നിന്നു.
വിവരങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞെത്തിയ കാവല്‍ നായകള്‍ തെരുവ് നായകളുടെ വിശുദ്ധ പ്രണയ-യുദ്ധത്തെ കുറിച്ച് മുരണ്ടു കൊണ്ടിരുന്നു.
                                            End
                            

 

Monday, 16 January 2012

ദൈവത്തോട്

ഭൂഗോളങ്ങളെ കൈവെള്ളയിലിട്ട്
അമ്മാനമാടുന്ന
സ്വര്‍ഗ നരകങ്ങളുടെ അധിപാ,
ഈ അടിമയുടെ ആഗ്രഹത്തെ
നടത്തി തന്നാലും
നിനക്ക് അസാദ്ധ്യമായത്
ഒന്നുമില്ലെന്നിരിക്കെ
ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നത്
സ്വര്‍ഗത്തിലെ സിംഹാസനമൊ
മണ്ണിലെ പെരുമയൊ അല്ല.
എന്റെ കരംപിടിച്ച്
അവള്‍ ഉണ്ടാകണമെന്ന് മാത്രമാണ്.
ഹേ ദൈവമേ,
എന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം
തിരികെ തരാന്‍ അവളോട് പറഞ്ഞാലും.
നിന്റെ സ്വര്‍ഗം എനിക്ക് വേണ്ട,
നിന്റെ അത്ഭുതങ്ങളായ കെട്ടുകഥകളില്‍
ഒരു വലക്കണ്ണിയാകണം ഞാനെങ്കില്‍
അവളെ എന്റെ അരിക് ചേര്‍ത്തി
നടത്തിക്കുക..........................

Thursday, 12 January 2012

പനി

പനിച്ചൂടില്‍ വെറുങ്ങലിച്ച്‌
പുതപ്പിനുള്ളില്‍ ചുരുണ്ട്‌
കൂടുമ്പോള്‍ നനച്ചിട്ട
ശീലത്തുണി പോലെ
നിന്റെ ചുംബനം
എന്നെ തണുപ്പിക്കുമെന്ന്‌
ഞാന്‍ പിച്ചും പേയും പറയുന്നുണ്ട്‌.
നിന്റെ സ്വരം പൂക്കളെ ഓര്‍മ്മിപ്പിക്കുന്നു,
മരണത്തിന്റെ പനിയകറ്റുന്ന
പൂവിളിയുമായി
നീ എന്റെ കിടക്കയ്‌ക്കരികിലുണ്ട്‌.
നിന്റെ കണ്ണുകളിലെ ചൂട്‌
നീ മൗനമായി പകര്‍ന്നു തന്നിട്ടാണ്‌
എനിക്ക്‌ പനിപിടിച്ചതെന്ന്‌
നീ അറിഞ്ഞോ എന്നെനിക്കറിയില്ല.
നിന്റെ വിരലുകള്‍
പ്രണയപൂര്‍വ്വം നെഞ്ചിലൂടെ
ഓടിനടന്നാല്‍ പനി മാറുമെന്ന്‌
ഞാന്‍ പനിക്കിനാവ്‌ കാണുന്നുണ്ട്‌.

Tuesday, 27 September 2011

മറവി

അനുരാഗമെന്നത്‌
വിഷമെന്നിരിക്കെ
ഞാനെങ്ങനെ
എന്റെ ദംഷ്ട്രകള്‍ കൊണ്ട്‌
നിനക്കത്‌ പകര്‍ന്ന്‌ നല്‍കും.
എനിക്കറിയാം
ഞാന്‍ നിന്റെ ചുണ്ടുകളില്‍
ഏല്‍പ്പിച്ച ക്ഷതങ്ങള്‍
നിനക്ക്‌ പൊറുക്കാന്‍ കഴിയില്ലെന്ന്‌.,
നിന്റെ മേനിയില്‍ നഖക്ഷതങ്ങള്‍ കൊണ്ട്‌
കവിത........വരികള്‍ എഴുതിതീര്‍ന്നപ്പോള്‍

 ഞാന്‍ നിന്റെ മനസ്സ്‌ വായിക്കാന്‍ മറന്നു പോയി.....
                         End
കടപ്പാട്‌-എവിടെയോ വായിച്ച്‌ മറന്ന വരികള്‍ക്ക്‌
സമര്‍പ്പണം-അനുവാദം ചോദിക്കാതെ പ്രണയിച്ച കൂട്ടുകാരിക്ക്‌.

Friday, 23 September 2011

കൊലപാതകി

എരിഞ്ഞു തീരുന്ന സിഗരറ്റ്‌ കുറ്റിക്ക്‌
പലതും പറയാനുണ്ടായിരുന്നു.
കത്തുന്ന ജീവിതം, പുകയുന്ന മനസ്സ്‌,
ആസന്ന മരണം, ഒരു നുള്ളുചാരം
ഇവയെല്ലാം ഒളിപ്പിച്ച്‌ സിഗരറ്റ്‌ കുറ്റി
പറയാതെ പലതും പറഞ്ഞു.
ഓര്‍മ്മയുടെ ഒരറ്റത്ത്‌ തീ കൊളുത്തിയപ്പോള്‍
പുകച്ചുരുളുകളില്‍
ഞാന്‍ അവളുടെ മുഖം ദര്‍ശിച്ചു.
അപ്പോള്‍ പഞ്ഞിക്കിപ്പുറം
ഒരു വി
ഡ്‌ഢിയെ പോലെ ഞാന്‍ നിന്നു ചിരിച്ചു.
ഓര്‍മ്മകളായി.......പുകച്ചുരുളുകള്‍
വലിഞ്ഞ്‌ മറുക്കാന്‍ തുടങ്ങിയപ്പോള്‍
സിഗരറ്റ്‌ കുറ്റിയെ
നിലത്തടിച്ച്‌ ഞാന്‍ കൊന്നു