Thursday 15 March 2012

കാത്തിരിപ്പ്‌

ഊര്‍മ്മിള വാലിട്ട്‌ കണ്ണെഴുതി.....................
മഴികളില്‍ കാത്തിരിപ്പിന്റെ തിളക്കം വര്‍ദ്ധിച്ചു. മേശപ്പുറത്ത്‌ വെച്ചിരുന്ന കണ്ണാടിയില്‍ അവള്‍ അമ്മയെ കണ്ടു. അമ്മയുടെ മുഖം ആല്‍ബങ്ങളില്‍ മാത്രം കണ്ടുശീലിച്ച അവള്‍ക്ക്‌ ബന്ധങ്ങളോട്‌ സര്‍വ്വാധിപത്യപുച്ഛം അനുഭവപ്പെട്ടു. അച്ഛനുമമ്മയ്‌ക്കും ചേച്ചിയോടായിരുന്നു കൂടുതല്‍ ഇഷ്ടം. അവളുടെ ഓരോ പിറന്നാളും അച്ഛന്‍ ആഘോഷത്തോടെ കൊണ്ടാടുന്നതും അമ്മ അതെല്ലാം ഓര്‍മ്മകളാക്കി സൂക്ഷിക്കുന്നതും ഊര്‍മ്മിളയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നതായി അവളുടെ ഓര്‍മ്മകള്‍ രേഖപ്പെടുത്തി. അമ്മ അച്ഛനില്‍ നിന്നും ചേച്ചിയില്‍ നിന്നും അകന്നപ്പോള്‍ തന്റെ കുഞ്ഞുമനസ്സ്‌ സന്തോഷിച്ചിരുന്നു. എങ്കിലും ചേച്ചിയോട്‌ അകാരണമായ ഒരു വെറുപ്പ്‌ പിടികൂടിയിരുന്നതായി അവള്‍ക്ക്‌ തോന്നി. ആല്‍ബങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ക്കിടയില്‍ ബാല്യം തെരയുന്ന അസ്വസ്ഥതയില്‍ നിന്ന്‌ അച്ഛനെ ചേച്ചിയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ആഗ്രഹിച്ചിരുന്ന നാളുകളിലേക്ക്‌ ഊര്‍മ്മിള മടങ്ങിപ്പോയി. അച്ഛന്‍ ചേച്ചിയെ കുളിപ്പിക്കുന്നതും പൊട്ട്‌ തൊടീക്കുന്നതുമെല്ലാം ആല്‍ബത്തില്‍ ഉപ്പിട്ട്‌ സൂക്ഷിച്ചിട്ടുള്ളതായി അനുഭവപ്പെട്ട്‌ വായില്‍ ക്രമാധീതമായി ഉമിനീര്‍ അവള്‍ ഊറ്റിക്കുടിച്ചു. അമ്മയുടെ മരണശേഷം തന്നിലെ കുട്ടി വളരും തോറും അച്ഛന്റെ സ്‌നേഹവും വളര്‍ന്ന്‌ വന്നത്‌ ഊര്‍മ്മിള അറിഞ്ഞു.
ഊര്‍മ്മിള കണ്ണാടിയില്‍ നോക്കി മുടി ചീകാന്‍ തുടങ്ങി..............
നിശാശലഭത്തിന്റെ ചിറക്‌ പോലെ മുടി തിളങ്ങുന്നതായി അവള്‍ക്ക്‌ തോന്നി. കണ്ണുകളില്‍ അപാരമായ ഊര്‍ജം തെളിഞ്ഞ്‌ കണ്ടു. അമ്മയുടെ നിറഞ്ഞചിരി ചുണ്ടുകളില്‍ പടര്‍ന്നുകയറുന്നത്‌ ഊര്‍മ്മിള അറിഞ്ഞു. തന്റെ ശരീരവും പ്രതിബിംബവും ഒന്നായി തീര്‍ന്ന്‌ ഉമാമഹേശ്വരി എന്ന തന്റെ അമ്മ പുനര്‍ജനിക്കുന്നത്‌ അവള്‍ അറിഞ്ഞു. ആദ്യമായി താനൊരു പെണ്ണായത്‌ പോലെ അവള്‍ക്കപ്പോള്‍ അനുഭവപ്പെട്ടു. ഋതുമതിയായ ചെമ്പരത്തിയോട്‌ അവള്‍ക്ക്‌ പ്രണയം തോന്നി. പെരുവിരലിന്റെ തുമ്പ്‌ ഭൂമിയെ അമര്‍ത്തി ചുംബിച്ചു. ഊര്‍മ്മിളയുടെ ശരീരം ചെറുതായൊന്ന്‌ തരിച്ചു. അവള്‍ ആലില പോലെ വിറച്ചു. ആകാശത്ത്‌ നിന്നും വൈദ്യുതകണങ്ങള്‍ ഭൂമിയിലേക്ക്‌ പുറപ്പെട്ടു. ഇടിവെട്ടി മഴപെയ്‌തു. എങ്ങും ഇരുട്ട്‌. അന്ധകാരം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നു. ഊര്‍മ്മിളയപ്പോള്‍ മഹേശ്വരന്‍ എന്ന തന്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ കണ്‍മഷി പടരുകയും കണ്ണീര്‍ ചാലിടുകയും ചെയ്‌തു. ഇരുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ ഒരു മെഴുകുതിരി എടുത്ത്‌ കത്തിച്ചു. മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തില്‍ അവളുടെ പ്രതിബിംബം പ്രകാശിച്ചു. കവിളില്‍ ബാക്കിയായ നനവ്‌ തൂവാലകൊണ്ട്‌ തൂത്ത്‌ തുടച്ച്‌ വൃത്തിയാക്കി. പൗഡറിന്റെ നൈര്‍മല്ല്യം അവളുടെ രോമങ്ങളെ മാര്‍ദ്ദവമാക്കി. അവളുടെ മുഖം വൈദ്യുതവിളക്ക്‌ പോലെ തെളിഞ്ഞ്‌ കത്തി. തന്റെ ഭംഗി ആവോളം ആസ്വദിച്ചശേഷം ഊര്‍മ്മിള മേശപ്പുറത്ത്‌ നിന്നും ഒരു പുസ്‌തകം എടുത്തു. മെഴുകുതിരി വലത്‌ കയ്യിലും പുസ്‌തകം ഇടതുകയ്യിലും പിടിച്ചുകൊണ്ട്‌ അവള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ഊര്‍മ്മിള കോണികയറാന്‍ തുടങ്ങിയപ്പോള്‍ മെഴുകുതിരിയെ അണച്ച്‌ കൊണ്ട്‌ വൈദ്യുതവിളക്കുകള്‍ പ്രകാശിച്ചു.അവള്‍ ബാല്‍ക്കണിയില്‍ ഇരിപ്പുറപ്പിച്ചു. വായിക്കാനെടുത്ത പുസ്‌തകത്തിലൂടെ കണ്ണുകള്‍ അലസമായി സഞ്ചരിച്ചു. ആകാശത്ത്‌ നിന്നും നക്ഷത്രങ്ങള്‍ താഴെ വരാത്തത്‌ അവളെ മൂകയാക്കി. അച്ഛന്റെ കാറ്‌ പോര്‍ട്ടിക്കോയിലേക്ക്‌ ഇരമ്പിക്കയറി. ആടിയാടി കൊണ്ട്‌ അകത്തേക്ക്‌ കയറിയ കോലത്തെ താങ്ങിപിടിച്ച്‌്‌ കൊണ്ട്‌ പോകുന്ന ചേച്ചിയെ ഊര്‍മ്മിള ദൈവത്തെ പോലെ ഒരു ഹൈ ആങ്കിള്‍ ഷോട്ടില്‍ നോക്കി നിന്നു. തന്റെ നില്‍പ്പിനെ തിരക്കഥാരൂപത്തിലാക്കി വായിക്കാന്‍ പഠിപ്പിച്ച അരുണിനെ അവള്‍ക്കപ്പോള്‍ ഓര്‍മ്മ വന്നു. തിരക്കഥയെ ഷൂട്ടിങ്ങ്‌ സ്‌ക്രിപ്‌റ്റാക്കി മാറ്റുമ്പോള്‍ ഷോട്ട്‌ ഡിവൈഡ്‌ ചെയ്യാന്‍ പഠിപ്പിച്ചത്‌ അരുണാണ്‌. ഏതാനം മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു ചലചിത്രപഠനക്യാമ്പില്‍ വെച്ച്‌ അരുണിനെ പരിചയപ്പെടുമ്പോള്‍ തമ്മില്‍ ഇത്രവേഗം അടുക്കുമെന്ന്‌ ഊര്‍മ്മിള സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്നലെ, അവനുമൊന്നിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അവന്റെ കൈകള്‍ അടിവയറിനെ തഴുകാന്‍ തുടങ്ങിയപ്പോള്‍ ഊര്‍മ്മിള എഴുന്നേറ്റ്‌ പോയില്ല. അച്ഛന്റെ വിരലുകള്‍ ചലിക്കാന്‍ തുടങ്ങുമ്പോള്‍ എഴുന്നേറ്റ്‌ പോയി ബാല്‍ക്കണിയില്‍ കിടക്കാറുള്ളത്‌ പോലെ അരുണിന്റെ പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവളുടെ മനസ്സ്‌ വെമ്പിയെങ്കിലും ശരീരം സമ്മതിച്ചില്ല. അല്ല, ഞാന്‍ വെറും ശരീരം മാത്രമല്ല. അവളുടെ ചുണ്ടുകള്‍ പുലമ്പിക്കൊണ്ടിരുന്ന വാക്കുകള്‍ക്ക്‌ കുറിയേടത്തെ കാറ്റിന്റെ ചൂടുണ്ടായിരുന്നു.
അരുണിനെ കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ഊര്‍മ്മിളയുടെ ശരീരം വാകമരം പോലെ പൂത്തുലഞ്ഞു. കാറ്റില്‍ കാച്ചിയ എണ്ണയുടെയും താളിയുടെയും നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. കാമത്തിന്റെ ഉന്മാദലഹരി ഊര്‍മ്മിളയുടെ നയനങ്ങളില്‍ കത്തിപടരാന്‍ തുടങ്ങി. മകളില്‍ അവളുടെ അമ്മയെ കാണുന്നവന്‌ വഴങ്ങി കൊടുക്കാന്‍ ഊര്‍മ്മിള തീരുമാനിച്ചു. കുടിച്ച്‌ ബോധം കെട്ട്‌ കിടന്ന്‌ ഞെരങ്ങുന്ന അച്ഛനെ ഊര്‍മ്മിള സൂക്ഷിച്ച്‌ നോക്കി.മദ്യത്തിന്റെ ഒരുപാട മാത്രമേ അയാളില്‍ അവശേഷിച്ചിരുന്നുള്ളു, ബോധംപോയി എന്ന്‌ തനിക്ക്‌ വെറുതെ തോന്നിയതാണെന്ന്‌ വിളക്കുകള്‍ തെളിച്ചപ്പോഴാണ്‌ ഊര്‍മ്മിളയ്‌ക്ക്‌ മനസ്സിലായത്‌. മുറിയില്‍ പരന്ന മഞ്ഞ വെളിച്ചം മണിയറയുടെ അന്തരീക്ഷം സൃഷ്ടിച്ചു. മഹേശ്വരന്റെ കഷണ്ടി കയറിയ തലയുടെ സ്ഥാനത്ത്‌ അരുണിന്റെ എണ്ണമയമുള്ള മുടിയും മനോഹരമായ മുടിയും പ്രത്യക്ഷപ്പെട്ടു. വെളിച്ചം നഷ്ടപ്പെട്ട കണ്ണുകള്‍ പെട്ടന്ന്‌ പ്രകാശിക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി. കരുത്തുറ്റ കൈകള്‍ തന്നെ തലോടുന്നത്‌ പോലെ അനുഭവപ്പെട്ട്‌ അവളുടെ ശരീരം ലോലമായി. ഊര്‍മ്മിള അച്ഛന്റെ മാറില്‍ അപ്പൂപ്പന്‍താടി പോലെ പറ്റിപിടിച്ചു. കാറ്റുപോലെ അയാളുടെ ശരീരത്തെ തഴുകി കൊണ്ട്‌ അവള്‍ കടന്ന്‌ പോയി. രോമകൂപങ്ങള്‍ക്ക്‌ തീപിടിപ്പിക്കുന്ന മാന്ത്രികത ഉറങ്ങുന്ന അവളുടെ വിരലുകള്‍ അയാളിലെ മദ്യത്തെ ചോര്‍ത്തി കളഞ്ഞു. അയാളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ തിളങ്ങി. ഊര്‍മിള സ്‌നേഹത്തോടെ മഹേശ്വരന്റെ കവിളില്‍ തലോടി. തുടര്‍ന്ന്‌ ഇടതു വശത്തേക്ക്‌ ചെരിഞ്ഞ്‌ അവള്‍ കയ്യെത്തിച്ചു. കട്ടിലിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന മേശപ്പുറത്ത്‌ തളികയില്‍ ആപ്പിളുകള്‍ക്ക്‌ മുകളില്‍ വെച്ചിരുന്ന കത്തി കയ്യിലെടുത്ത്‌ അവള്‍ മൂര്‍ച്ച നോക്കി.
മാന്തളിന്റെ തോല്‌ ഉരിയുന്നത്‌ പോലെ കത്തികൊണ്ട്‌്‌ അയാളുടെ അരക്കെട്ടില്‍ അവള്‍ മാംസദാഹം തീര്‍ത്തു. തോല്‌ വേര്‍പ്പെട്ട മാന്തളിന്റെ പച്ചമാംസം പോലെ അയാളുടെ ലിംഗം ചോരവാര്‍ത്ത്‌ കൊണ്ട്‌ നിന്നു. ചോരകഴുകി കളഞ്ഞ്‌ കുട്ടയിലേക്കിട്ട്‌, അടുക്കളയില്‍ കൊണ്ടുപോയി ഉപ്പും മുളകും ചേര്‍ത്ത്‌ മണ്‍കലത്തിലിട്ട്‌ വേവിച്ച്‌ കൂട്ടാന്‍ അവളുടെ രസമുകുളങ്ങള്‍ക്ക്‌ കൊതി തോന്നി. ഇറച്ചി തിന്ന്‌ വിശപ്പടക്കി ചോരകുടിച്ച്‌ തൃപ്‌തിയടയുന്ന കുറുക്കന്‍നാവ്‌ പുറത്തേക്ക്‌ നീട്ടി ഊര്‍മ്മിള മുഖത്തേക്ക്‌ തെറിച്ച ചുടുചോര നക്കിയെടുത്തു. ചോരത്തുള്ളികളില്‍ കാലുകള്‍ ഉറപ്പിച്ച്‌ കൊണ്ട്‌ അധികാരഭാവത്തില്‍ ഊര്‍മ്മിള കോണിപ്പടികളിറങ്ങി. മുറിയിലേക്ക്‌ നടന്ന വഴിയത്രയും ചോരപ്പാട്‌ കൊണ്ട്‌ കാല്‍പാദം അടയാളപ്പെടുത്തി. ഇറ്റിവീണ ചുവന്ന മഞ്ഞുതുള്ളികള്‍ പെറുക്കിയെടുത്ത്‌ അവള്‍ കണ്ണാടിയില്‍ ഞാന്‍ വെറും ശരീരം മാത്രമല്ലെന്ന്‌ എഴുതി വെച്ചു. കണ്ണാടിയില്‍ നിന്നും സുഗന്ധം പരന്നു.
മുട്ടുസൂചി ചൂണ്ടുവിരലിന്റെ കന്യാചര്‍മ്മത്തെ പ്രണയപൂര്‍വ്വം തഴുകിമാറ്റി. പ്രണയത്തിന്റെ കടുംവര്‍ണ്ണത്തില്‍ ഊര്‍മ്മിള കണ്ണാടിയില്‍ ശപഥവാക്യം കുറിച്ചിട്ടു. ഉമാമഹേശ്വരി തന്നില്‍ ജന്മമെടുക്കുന്നത്‌ അവള്‍ അറിഞ്ഞു. മേശവലിപ്പില്‍ നിന്നും അവള്‍ കുറിയേടത്ത്‌ താത്രിയുടെ ജീവചരിത്രം എടുത്ത്‌ വായിക്കാന്‍ തുടങ്ങി.
കണ്ണാടിയില്‍ പതിച്ച്‌ വെച്ചിരുന്ന സ്റ്റിക്കര്‍ പൊട്ടെടുത്ത്‌ കുത്തി ഊര്‍മ്മിള ചന്തം നോക്കി. കയ്യില്‍ കറിക്കത്തിയും വാലിട്ടെഴുതിയ കണ്ണില്‍ കാമവുമൊളിപ്പിച്ച്‌ ഊര്‍മ്മിള കണ്ണാടിയ്‌ക്ക്‌ മുമ്പില്‍ അച്ഛനെ കാത്തിരുന്നു.

3 comments:

  1. നന്നായിരിക്കുന്നു...... ഇഷ്ടായി.....

    ReplyDelete
  2. മാന്തളിന്റെ തോല്‌ ഉരിയുന്നത്‌ പോലെ കത്തികൊണ്ട്‌്‌ അയാളുടെ അരക്കെട്ടില്‍ അവള്‍ മാംസദാഹം തീര്‍ത്തു

    ReplyDelete
    Replies
    1. valare nannayittundu..... aashamsakal..... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........

      Delete